അലുവയും മത്തിക്കറിയും : എൻ്റെ കഥ
തേങ്ങലുയർത്തുന്ന നിറം ചാലിച്ച ഓർമ്മകൾ
എനിക്ക് അഞ്ച് വയസ്സുള്ളപ്പോളാണ് അനിയത്തി ജനിച്ചത്.
അമ്മ അനിയത്തിയെ പ്രസവിച്ച് കിടന്നപ്പോളാണ് സഹായത്തിനായി ജാനകിയമ്മ എത്തിയത്.
ആനയടി ഭാഗത്താണ് വീട്.
ആ അമ്മയും ഞങ്ങൾക്കൊപ്പമാണ് താമസിച്ചത്.
ഇടക്ക് ജാനകിയമ്മേടെ കൊച്ചുമകളും വന്നു.
ഏതാണ്ട് എൻ്റെ പ്രായം.
ഒരിക്കൽ കളിക്കുന്നതിനിടെ ഞങ്ങൾക്കൊരു പെയിൻറ് ടിൻ കിട്ടി.
അതിൽ കുറച്ച് പെയിൻ്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
പക്ഷേ ബാക്കി കട്ടിപിടിച്ചിരിക്കയാണ്.
എന്ത് ചെയ്യും?
കുത്തിപ്പൊട്ടിക്കാം.
ഞാനൊരു കമ്പെടുത്ത് ഒറ്റക്കുത്ത്..
പെയിൻ്റിൻ്റെ മുകളിൽ കട്ടിയായിരുന്ന പാളി തുളച്ച് കൊണ്ട് കമ്പ് ടിന്നിലേക്ക് ..
ഒപ്പം അകത്തെ പെയിൻ്റ് പുറത്തേക്ക്..
പുറത്തേക്ക് തെറിച്ച പെയിൻ്റ് വീണതാകട്ടെ ജാനകിയമ്മേടെ കൊച്ചുമകളുടെ പുത്തൻ ഫ്രോക്കിലേക്കും..
അന്ന് ജാനകിയമ്മ ഒരുപാട് പള്ള് പറഞ്ഞു.
പാവം, കൂലിപ്പണി ചെയ്ത് കിട്ടിയ കാശിന് ചെറുമകൾക്ക് വാങ്ങിക്കൊടുത്തതാണ് ..
ഇന്നും ആ സംഭവം ഒരു നീറ്റലായി ..
ജാനകിയമ്മ ജീവിച്ചിരിപ്പുണ്ട് എന്നാണറിഞ്ഞത്.
ആ ചെറുമകൾക്കിപ്പോ മക്കളായിക്കാണണം.
ഒരിക്കൽ അവരെ കാണാൻ പോകണം.
ഒരു പുത്തൻ ഉടുപ്പുമായ്..
👍
ReplyDeleteThank you
ReplyDelete